2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച


കടക്കണ്ണിൻ കാടാക്ഷം കാത്തു
ഞാൻ നിന്ന വരാന്തയിൽ -
ചിരിച്ചുടഞ്ഞ കുപ്പിവള കിലുക്കം
ഒരിക്കൽ കൂടി കേൾക്കാൻ കൊതിയായി ഇന്ന്,
തടിയൻ പ്ളാവിലെ കാക്കക്കൂട്ടിൽ
മുട്ടയിട്ടു പറക്കുന്ന കള്ളി കുയിലിന്റെ
പാട്ടിനെ പിന്തുടരണം ..
അരയാലില കീറി കണ്ണനെ നോക്കിയ
ആൽമര തറയിൽ തലചായ്ക്കണം...
കാൽമുട്ട് ചുവപ്പിച്ച ചരലുള്ള
മൈതാനമധ്യത്തിൽ കമിഴ്ന്നു വീഴണം...
പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തെഴുതിയ
പച്ചില തണ്ടൊന്നു മുറിച്ചെടുത്താ-
ചുവരിലൊരിക്കലൂടെ നമ്മുടെ പേരുകൾ
തുപ്പലിൽ ചാലിച്ച് എഴുതി ചേർക്കണം..


















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ