മുട്ടി വിളിച്ച വാതിലുകള്
കൊട്ടി അടച്ചപ്പോഴും
പ്രതീക്ഷയുടെ മിന്നാമിന്നി വെട്ടത്തിൽ
തളരാത്ത ചുവടുമായി ഞാൻ മുന്നേറി...
വെയിലിനും വാട്ടാൻ കഴിയാത്തത്ര
എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തിയിരുന്നു...
ഒരു ചെറു സമ്മാനമല്ല ലക്ഷ്യമെന്നറിയാം..
മതഭേദമന്യേ കയറിയിറങ്ങിയ ദേവാലയങൾ
കൈമലർത്തിയ രാപ്പകലുകൾ...
ഒടുവിൽ ഞാൻ ചിന്തിച്ചു, എന്തിനീ നെട്ടോട്ടം ?..
എന്റെ ശരീരത്തിലും ഉണ്ടല്ലോ രണ്ടെണ്ണം,
അതിലൊന്ന് നൽകാം..ഒരു കൊച്ചു സമ്മാനമായ് ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ