2017 മാർച്ച് 28, ചൊവ്വാഴ്ച

അന്ന് നിൻ പൊതിച്ചോറിൽനിന്ന്
നീ തന്ന ചോറുരുളയുടെ എരിവും
എന്റെ ചൊടിയിൽ പറ്റിപ്പിടിച്ച
ഒരു മണിവറ്റ് നിൻ അധരത്താൽ
നീ കവർന്നെടുത്തോരാ മാധുര്യവും
എൻ അകതാരിലിന്നും  പ്രണയത്തിൻ
കുളിരേകി തെളിയുന്നു പ്രിയ സഖീ ...

---സുധി ഇരുവള്ളൂർ ---
ആസുരതയുടെ വന്യത
രൗദ്ര താണ്ഡവമാടുന്ന
ഇന്നിന്റെ കാപട്യലോകത്തു
നിഴൽകൂത്താടാൻ വിധിക്കപ്പെട്ട
വെറും പാഴ്ജന്മങ്ങള് മാത്രം നമ്മൾ ...
പൊയ്ക്കാൾ കോലങ്ങൾ
രംഗബോധമില്ലാത്ത കോമാളിയായി
അരങ്ങുവാഴുന്ന യവനികയില്ല ലോകത്തു
സ്വാർത്ഥതയില്ലാ ഹൃദയം ഇന്നെനിക്ക്
ശവമഞ്ചൽ തീർത്തുതന്നു ..

---സുധി ഇരുവള്ളൂർ ---

2017 മാർച്ച് 24, വെള്ളിയാഴ്‌ച


സന്ധ്യയുടെ ചുവന്നു തുടുത്ത കവിള് അരികെ നിന്ന്
കണ്ടു സായൂജ്യമണയാൻ കുന്ന് കയറിയിട്ടും
എന്തേ  എന്നിൽ തെളിയാൻ മടിച്ചു നീ
ഒളികണ്ണാലെ എന്നെ നോക്കിയോ ??
ചിതലരിച്ചു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു 
എന്റെ രാവുകളും പകലുകളും ..
തുരുമ്പിച്ച വിജാഗിരിയാൽ കൂട്ടിച്ചേർത്ത
കുറേ ഓർമ്മകൾ മായാതെ തൂങ്ങികിടപ്പുണ്ട് ...
മാറാല കെട്ടിയ മേൽക്കൂരപോലെ
ബാധ്യ്തയുടെ ഊരാക്കുടുക്ക് ചിരിക്കുന്നു...
തലമറന്ന് എണ്ണ തേക്കാതിരുന്നിട്ടും
തല നിറയെ കടങ്ങളുടെ ഭാണ്ഡഭാരം ..
കാലുകൾക്കിടയില്  മണ്ണ് ഇളകിമറിയുമ്പോൾ
കച്ചിത്തുരുമ്പ്‌ തേടിയ കണ്ണുകൾ തെറ്റുകാരോ ???

---സുധി ഇരുവള്ളൂർ ---

2017 മാർച്ച് 23, വ്യാഴാഴ്‌ച


പരീക്ഷണങ്ങൾക്ക് അവസാനമില്ലാ ...
താണ്ടിയ വീഥിയിൽ തീർന്നെന്നു കരുതിയ
കല്ലും മുള്ളും കനൽകട്ടയും വീണ്ടും ...
പതറാതെ മുന്നേറാൻ പ്രത്യാശയെന്ന
ഊന്നുവടിയിൽ ഇനിയും ഞാൻപിടിമുറുക്കട്ടെ...
തോൽക്കാൻ ആവില്ലെനിക്ക്..വീഴാനും ..
അകലെ എനിക്കായ് ഒരു പുതുപ്രകാശമുണ്ടെന്നു
അകതാരിൽ എന്നോ ഞാൻ കുറിച്ചിട്ടുപോയ്‌...

---സുധി ഇരുവള്ളൂർ ---

2017 മാർച്ച് 21, ചൊവ്വാഴ്ച


ചിന്തയുടെ വൈകൃതത്താൽ
ഞാൻ വിരൂപനാക്കപ്പെട്ടു...
ചിന്തിച്ചു ചിന്തിച്ചു ജട കെട്ടിയ
മുടിച്ചുരുളിൽ നിന്നും പുക വമിക്കുന്നു...
തെന്റേതായ മുടന്തൻ ന്യായത്തിനായി
ചിന്തിച്ചു ഞാൻ കുന്നുകൾ കയറുന്നു ...
ചിന്തകൾ കൂടിയപ്പോൾ
ചിന്തയെ കുറിച്ചായി ചിന്ത ...
ചിന്തയിൽ നിന്നും മുക്തിനേടാൻ
എന്തുചെയ്യുമെന്ന്
ചിന്തിച്ചു നടപ്പാണ് ഞാനിന്ന് ..

---സുധി ഇരുവള്ളൂർ ---

2017 മാർച്ച് 17, വെള്ളിയാഴ്‌ച


ഒരു കൊലുസിന്റെ കൊഞ്ചൽ ഹൃദയത്തിൽ
ഇന്നും മായാതെ കിടപ്പുണ്ട്...
നിന്റെ കാൽപാടുകൾ മായ്ക്കാൻ ശ്രമിച്ച
മഴയുടെ ഓളങ്ങളുടെ വികൃതിയും
പട്ടു പാവാട നനയാതിരിക്കാൻ പൊക്കി
നീ പിടിച്ചപ്പോൾ കലിയിളകിയ പിശറൻ കാറ്റിൽ
നിന്റെ മുടിയിഴ പാറി വന്നെൻ കവിളിലെ തലോടിയ 
പകലിന്റെ ഓർമയുടെ മധുരം നുണയാൻ എന്ത് രസം ...
പിന്നിയ ഓർമ്മകൾ തുന്നിചേർത്ത് ഞാൻ പണിത
ഓർമചെപ്പിൽ കാത്തുവെച്ച മുത്തിനും പവിഴത്തിനും
ഇനി മനസ്സിന്റെ ചിപ്പിക്കുള്ളിൽപേടികൂടാതെ മയങ്ങാം ...

---സുധി ഇരുവള്ളൂർ ---


സമയത്തിന്റെ വില ഇന്നെന്റെ ഇളമുറക്കാരിൽ നിന്നും ഞാനറിഞ്ഞു ....ഒന്ന് ഒന്നര മാസം ഇന്ന് അവർ വിളിക്കും നാളെ അവർ ശരിയായ്ക്കും എന്ന് കരുതി കാത്തിരുന്നിട്ട് അവർ വിളിച്ച ദിവസം അരമണിക്കൂർ ഞാൻ വൈകി പോയതിൽ 'ഒപ്പം നിൽക്കുമെന്ന് ' ഉറപ്പു പറഞ്ഞവർക്ക് എന്നോട് ആറു മാസമായി വെറുപ്പ്.... ഇതറിയാതെ വീണ്ടും അവരെ വിശ്വസിച്ച ഞാനല്ലേ യഥാർത്ഥ വിഡ്ഢി ...???

കാമാന്ധമായിരുന്നില്ല എന്റെ കണ്ണുകൾ
എന്നാലും സൗന്ദര്യം കാണാൻ കൊതിച്ചിരുന്നു ..
കാരിരുമ്പിൻ കരുത്തുറ്റ കരങ്ങളുമായി
മടിക്കുത്തഴിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..
വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചവരോട്
മാപ്പ് പറയാൻ മടിയില്ലാത്ത മനസ്സുണ്ട് ..
കാണാൻ കൊതിച്ച പകൽക്കിനാവിനെ ഞാൻ
പാതിയിൽ നിർത്തി പിന്തിരിഞ്ഞു നടക്കുന്നു...
ഇനി ഒരു നിറയൗവനം കണ്ടാസ്വദിക്കാൻ
എന്റെ കണ്ണിന്റെ തിമിരം മായ്ക്കാൻ നിനക്കാവുമോ ???

===സുധി ഇരുവള്ളൂർ ===


 

2017 മാർച്ച് 15, ബുധനാഴ്‌ച


ഇന്നലത്തെ മഴയിൽ എന്റെ
കുഞ്ഞു മോഹങ്ങൾ വീണുടഞ്ഞു...
ആത്മചൈതന്യത്താൽ തീർത്ത ബന്ധം
കൈവിടാതെ കാക്കേണം ഇനിയെനിക്ക് ...
നിനക്ക് ഞാൻ അന്യനെന്നു
ഓർക്കാത്ത ഞാൻ എന്തൊരു വിഡ്ഢി ..
ഉടയാകുടത്തിലെ തുളുമ്പാ പാലും
വിടരും അല്ലിയിലെ നറുപൂന്തേനും
കണിയായ് കൊതിച്ച ഞാൻ തന്നെ മണ്ടൻ ..
ഇനി ഞാനെന്റെ മോഹത്തെ നിരാശയുടെ
ആറടി മണ്ണിൽ അടക്കം ചെയ്യട്ടെ...

---സുധി ഇരുവള്ളൂർ ---











ചോദ്യം അപരാധമെങ്കിൽ പൊറുക്കുക ..
നിന്നിലൊരു മാത്ര മോഹിച്ചെന്നത് സത്യം
മോഹം പൂത്തുലഞ്ഞ ഇന്നത്തെ ചാറ്റൽ മഴ
വീണ്ടും മോഹകുളിർ പകർന്നപ്പോൾ
അറിയാതെ ഞാൻ അപരാധിയായി...
എന്റെ സൗഹൃദ കരവലയമറുത്തു നീ പോവേണ്ട...
ഞാനെന്റെ മോഹത്തെ നിരാശയുടെ
ആറടി മണ്ണിൽ അടക്കം ചെയ്യാം ...

എന്നിൽ നിന്ന് നീ അകലുന്നതിലും ഭേദം
എന്റെ മോഹത്തിന്റെ ചിതക്ക്
ഞാൻ കനൽകൂട്ടുന്നതാണ് ...
 ചിതാഭസ്മം എന്റെ ഹൃദയക്കടലിൽ
നിഭഞ്ജനം ചെയ്തേക്കാം ...
എന്റെ മോഹത്തെ പൊറുക്കുക നീ..

2017 മാർച്ച് 13, തിങ്കളാഴ്‌ച


ഒരു വാക്കു പറയാതെ നിന്നിൽ നിന്നകലേക്ക്
പോകുവതെങ്ങനെ ഞാൻ സഖീ...
നീയെന്നെ പൂർണമായി മനസ്സിലാക്കിയില്ലെന്നു
മനസിലാക്കുന്നു ഞാൻ നിൻറെ ഈ ചിന്തയിൽ..
മുട്ടയും കൊതുകുമെന്നെ ആക്രമിച്ച ഒരു വാരം
നിൻറെ ഓർമയായിരുന്നു എൻറെ ഔഷധം ...
നീ ഒരു വെളുത്ത മാലാഖയായ് വന്നെൻ
ചുണ്ടിനെ ചുംബിച്ചുടച്ചതായി തോന്നിയ മാത്ര
ഞാൻ അസുഖത്തെ അതിജീവിച്ചത്
നിന്റെ സ്നേഹത്തിൻ മായാജാലം തന്നെ...
എന്നിട്ടും എന്നെ നീ തിരിച്ചറിഞ്ഞില്ലെന്നു
കേട്ടതാണ് ഇന്നെൻറെ തീവ്ര നൊമ്പരം...
അറിയുക സഖീ ഞാനകലെയല്ലെന്നു ...
നിന്റെ ശ്വാസത്തിൻ ചൂടെന്നും എന്റെ
ചൊടിയിൽ വാങ്ങാൻ ഞാനരികിലുണ്ട്..


പേ ഇളകിയ ചങ്ങലക്കൂട്ടുകളും
വാതം പിടിച്ച കുറുന്തോട്ടിയും
തൂവൽ നഷ്ട്ടപെട്ട ചിറകുകളും
കാഴ്ച മങ്ങിയ എന്റെ കണ്ണുകൾക്ക്
കൂട്ടായി നിന്നിരുന്നു ...
അകലെ വിരിയും മാരിവില്ലിൽ
ഊഞ്ഞാലാടാൻ ഞാൻ കൊതിച്ചില്ല ..
വെള്ള കുതിരകളെ പൂട്ടിയ മേഘതേരിൽ
ഉലകം ചുറ്റാനും ഞാൻ കൊതിച്ചില്ല
കുയിലിന്റെ പാട്ട്  കേൾക്കണമായിരുന്നു ...
തുമ്പിയുടെ കൊഞ്ചലും ശലഭത്തിൻ വർണ്ണവും
എനിക്ക് കണ്ടാസ്വദിക്കണമായിരുന്നു ...
മുളം തണ്ടിനെ കാറ്റ് തലോടുമ്പോൾ ഉതിരും
നിശ്വാസം എന്റെ ചെവികളിൽ ഇമ്പം പകർന്നിരുന്നു ..
ഇന്ന് എന്റെ സ്വപ്നത്തിൻ ചീട്ടുകൊട്ടാരം
ഒരു ചെറു ഊതേറ്റാൽ തറപറ്റുമെന്നറിഞ്ഞിട്ടും
ഞാനെൻറെ സ്വപ്നത്തെ നെഞ്ചോടു ചേർക്കട്ടെ...

---സുധി ഇരുവള്ളൂർ ---




 

2017 മാർച്ച് 10, വെള്ളിയാഴ്‌ച


പൂതി പെരുകുന്നു പെണ്ണേ
നിന്റെ പൂവുടൽ ഒന്നിന്നു
കണി കാണുവാൻ..
പേ ഇളകിയെന്നു തോനുന്നു
ഇന്നെന്റെ മനസ്സിന്
നിൻ ആലില വയറിന്റെ ലാവണ്യത്താൽ ..
കൈകൾ ചുറ്റിപിടിക്കാൻ പാകമാം
അരക്കെട്ടിലെ അരഞ്ഞാണത്തോട്
ഒരു സ്വകാര്യം പറയണം ..
ഏലസ്സിലോതി നീ ഒളിച്ച ജപങ്ങൾ
സ്വായത്വമാക്കൻ ഞാൻ ചുണ്ടു ചേർക്കാം ..
ഒരു നെയ്യുറുമ്പിൻ വികൃതിപോലെ നീ
കൈ വിരൽ കൊണ്ടൊരു ചിത്രമെഴുതൂ
എന്റെ മുടിയിഴയിലൂടെ ...

---സുധി ഇരുവള്ളൂർ ---
 

2017 മാർച്ച് 7, ചൊവ്വാഴ്ച


നിഴലും നിലാവും പിണങ്ങി നിന്നു ..
ചിറകൊടിഞ്ഞ സ്വപനങ്ങളെ
ഭാണ്ഡത്തിൽ കെട്ടി  തലയിലേറ്റി
ഞാൻ നടന്നു നീങ്ങി...
സ്വപ്നങ്ങൾക്കൊത്തിരി ഭാരമെന്നു
ആദ്യമായി അറിഞ്ഞത് ഇപ്പോഴാണ് ..
മുട്ടിവിളിക്കാനുള്ള വാതിലുകളെലാം
കൊട്ടിയടച്ചു ചിരിച്ചവർ ...
ചിന്തകളുടെ താടിരോമങ്ങൾ നീളാൻ തുടങ്ങി...
ഓർമകളുടെ മാറാപ്പ് മുഷിഞ്ഞു മണക്കുന്നു ..
തേഞ്ഞു തീർന്ന മെതിയടി ഉറക്കെ ചിരിക്കുന്നു ..
അന്ധകാരം കണ്ണുകളിൽ ചിലന്തിവല തീർക്കുമ്പോൾ
ഇനി ഒരു  തീരം തേടാൻ ബാല്യമില്ലെന്നു ഞാനറിയുന്നു ...

----സുധി ഇരുവള്ളൂർ ----





2017 മാർച്ച് 1, ബുധനാഴ്‌ച


ഇന്നലെയിലെ സ്വപ്നത്തിൽ നീ ചാരെ വന്നു
ഒരു മന്ദസ്മിതത്തോടെ വന്നെൻ മുടിയിൽ തലോടി...
ഒരു ചിത്രശലഭത്തിൻ നിഷ്കളങ്കത ഞാൻ തൊട്ടറിഞ്ഞു ..
ആ മൃദുസ്പർശം ഞാനെൻ നെഞ്ചിൽ അറിഞ്ഞു ..
എന്റെ നെഞ്ചിലെ രോമരാച്ചികളെ
നിന്റെ വിരലുകൾ ശ്രുതി മീട്ടവേ ആ മടിത്തട്ടിൽ
മുഖം ചേർത്ത് ഞാനെന്റെ ദാഹം കുടിച്ചു തീർത്തോട്ടെ ??
മധുവൂറും നിൻ അല്ലി വിടർത്തി മതിയാവോളം ഞാൻ നുകർന്നു...
ഒരു പരവേശത്തിന് ആലസ്യത്തിൽ മയങ്ങി
നിൻ മെയ്യു വളഞ്ഞുലഞ്ഞപ്പോൾ
തെളിഞ്ഞൊരാ മാറിലെ ചന്ദ്രബിംബം എന്നെ മാടി വിളിച്ചു ...
ചുണ്ടു ചുണ്ടിനെ കീഴടക്കി താഴേക്ക് പടനയിച്ചപ്പോൾ
ചെറുത്തു നില്ക്കാൻ കഴിയാതെ പാൽകുടങ്ങൽ തട്ടി ഉടഞ്ഞു ...
വിയർപ്പു വിയർപ്പിനെ എതിരിട്ട മാത്രയിൽ
നീരുറവ പൊടിഞ്ഞ  ആ നീർച്ചാല്
പോരിനൊരുങ്ങി കഴിഞ്ഞെന്നു പറഞ്ഞു ...
ഇനി ഒരു ഗദായുദ്ധതിനവസാനം
തളരുന്നതാരെന്നു കാണേണം നീയോ ഞാനോ ??

ഭൂമിയുടെ തൊണ്ട വരണ്ട് ഉണങ്ങി
ഒരു തുള്ളി വെള്ളമെങ്കിലും
ചുണ്ടു നനക്കാൻ കിട്ടിയിരുന്നെങ്കിൽ...
വിണ്ടു കീറിയ ചർമത്തിൽ പുരട്ടാൻ
ഒരു ചെറു തൈലം തേടി ഭൂമി അലഞ്ഞു...
അമ്മയുടെ വേദന തൊട്ടറിഞ്ഞു
ഭൂമിയുടെ മക്കൾ പ്രതികരിച്ചു ..
ഇലകൾ പൊഴിച്ച് ചെടി ചൊടിച്ചു ..
ഒഴുകൾ നിർത്തി പുഴ പിണങ്ങി..
കളനാദം നിലച്ചു  കിളി ഒളിച്ചു...
ഇതെല്ലാം കണ്ടിട്ടും മനുഷ്യൻ ചിരിച്ചു,
കോളകൾ വാങ്ങി കുടിച്ചു രസിച്ചു...

---സുധി ഇരുവള്ളൂർ ---

അമ്പിളി തെളിഞ്ഞ മാനം പോലെ
ശോഭിതമായ നിന്റെ മുഖ കാന്തി കണിയായി ...
നിൻ പങ്കജനേത്രമെൻ അന്തരംഗത്തെ
ഉണർത്തിയ പുലരി കുളിരേകി ഉണർന്നു...
കുടമുല്ലപൂവിൻ മധുരമാം പരിമളമായി
അരികിലണയും നീയെന്ന സൗഭാഗ്യം ..
വിരിയും പൂവിൻ ഇതൾവിടരും പോലെ
നിൻ അധരത്തിൽ വിരിയുന്നു പുഞ്ചിരി ..
ഈറനണിഞ്ഞു നീ വരുമ്പോൾ ചന്ദനകുറിയുടെ-
മുകളിലായി സിന്ദൂരരേഖയിൽ ഞാൻ ചാർത്താം കുംകുമം
ആ ചുരുൾമുടിയിൽ തിരുകാൻ  ഞാൻ
ഇന്നൊരു തുളസിക്കതിർ ഇറുത്തു വെച്ചു ...

---സുധി ഇരുവള്ളൂർ ---


ഹ... ഹ ....ഹാ...