ഒരു കൊലുസിന്റെ കൊഞ്ചൽ ഹൃദയത്തിൽ
ഇന്നും മായാതെ കിടപ്പുണ്ട്...
നിന്റെ കാൽപാടുകൾ മായ്ക്കാൻ ശ്രമിച്ച
മഴയുടെ ഓളങ്ങളുടെ വികൃതിയും
പട്ടു പാവാട നനയാതിരിക്കാൻ പൊക്കി
നീ പിടിച്ചപ്പോൾ കലിയിളകിയ പിശറൻ കാറ്റിൽ
നിന്റെ മുടിയിഴ പാറി വന്നെൻ കവിളിലെ തലോടിയ
പകലിന്റെ ഓർമയുടെ മധുരം നുണയാൻ എന്ത് രസം ...
പിന്നിയ ഓർമ്മകൾ തുന്നിചേർത്ത് ഞാൻ പണിത
ഓർമചെപ്പിൽ കാത്തുവെച്ച മുത്തിനും പവിഴത്തിനും
ഇനി മനസ്സിന്റെ ചിപ്പിക്കുള്ളിൽപേടികൂടാതെ മയങ്ങാം ...
---സുധി ഇരുവള്ളൂർ ---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ