2017 ജനുവരി 21, ശനിയാഴ്‌ച

ആശയങ്ങളുടെയും വാക്കുകളുടെയും
ആലയങ്ങളാവേണ്ട  മനസ്സ്
വടിവാളിന്റെയും കൈബോംബിന്റെയും
ആയുധപ്പുരകള് ആവുമ്പോള് നരഭോജികൾ പിറക്കുന്നു..
ആസന്നമായ ഇന്നിന്റെ നെറികേടിനു മുന്നിൽ
താടി നീണ്ട ചിന്തകൾ തലപുകയ്ക്കുന്നു..
ക്രമമായി വന്നെത്തുന്ന അക്രമങ്ങൾക്കു
മൂകസാക്ഷികളായി കുറേ ശിഖണ്ഡി ജന്മങ്ങൾ...
ഇനിയും കൊയ്തുതീർക്കാനുള്ള തലകളിൽ
കൊതിയോടെ നോക്കുന്ന ചുവന്ന കണ്ണുകൾ...
അന്ന് കരവാൽ വിറ്റു  മണിപൊൻ വീണ വാങ്ങിയ
കവി ഇന്നായിരുന്നെങ്കിൽ കരവാൽ തിരികെ വാങ്ങിടും തീർച്ച ...
ഇനി ജീവിക്കാം നമുക്കും ഇവിടെ
മൃത പരുവത്തിൽ എന്നും എന്നെന്നും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ