കുളിരുകോരും പുലരിയിലെ തെളിനീരിൽ നീരാടി
മുടിക്കെട്ടിൽ ഈറൻ തോർത്ത് ചുറ്റി
മുറ്റത്തെ തുളസിതറ തൊട്ട് നെറുകയിൽ വെച്ച്
കാർകൂന്തൽ കെട്ടഴിച്ചു ഒരു ദളം ഇറുത്തതിൽ വെച്ച്
നഗ്ന പാദയായി ചാരെ വന്ന നിന്നെ വാരി പുണരാൻ-
കൈ തരിച്ച നേരം കൊഞ്ഞനം കുത്തി നീ ഓടിയ-
ഓട്ടത്തിൽ കൊഞ്ചിയ കൊലുസിന്റെ ചിരിയൊലി
ഇനിയും കേൾക്കണം ഓരോ ദിനവും നിത്യം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ