2017 ജനുവരി 4, ബുധനാഴ്‌ച


ഭാവനാ ശൂന്യതയാലും
ആശയ ദാരിദ്ര്യത്താലും
താളിയോലയെ സ്പർശിക്കാൻ
എന്റെ നാരായം മടിച്ചുനിന്നു ...
മേഘ സന്ദേശം കാത്തു നിൽക്കും
പ്രണയിനിയുടെ കണ്ണിൽ നിരാശ...
ദൂത് പോകാൻ ഒരുങ്ങിയ ഹംസം
ചിറക് താഴ്ത്തി തൂവൽ പൊഴിച്ചു ...
വെള്ളിലയിൽ കാവ്യം ഒഴുകി വരാതെ
അരുവി വറ്റി വരണ്ടു ..
ഇനിയെങ്കിൽം എന്റെ വിരൽത്തുമ്പിൽ
വിരിയൂ അക്ഷര കൂട്ടങ്ങളേ ...



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ