2017 മേയ് 3, ബുധനാഴ്‌ച


ആനന്ദം കണ്ടെത്തുകയായിരുന്നു
പ്രധാന ഉദ്ദേശ്യം ..
എറിഞ്ഞു തീരുന്ന സിഗരറ്റ് കിട്ടാൻ
മുതിരണമെന്നറിഞ്ഞു കടലാസുതുണ്ടു ചുരുട്ടി ആദ്യം ..
കുപ്പിയിലെ ചുവന്ന ദ്രാവകത്തിൻറെ
രുചിയറിയണമെന്നായി പിന്നെ...
പല രൂപത്തിലും പല ലേബലുകളിലുമുള്ള
ഒഴിഞ്ഞ കുപ്പികൾ ഇന്ന് മുറിയുടെ മൂലയിൽ കുന്നുകൂടി...
നീലപുക തുപ്പും ഇലചുരുളിൽ മനസ്സുടക്കിയപ്പോൾ
ചിന്തയും ഭാവനയും ഉണരാൻ തുടങ്ങി...
ഭാവനകൾക്ക് വീണ്ടും വിലകൂടി തുടങ്ങിയപ്പോൾ
പലതിനും അടിമപ്പെടാൻ മനസ്സ് തയ്യാറായി...
ഇന്നെന്റെ തലമുടി നീണ്ടു ചുരുണ്ടു,
കണ്ണിന്റെ പഴയ തിളക്കം മാഞ്ഞു പോലും ..
ചെമ്പരത്തി പൂ പറിച്ചു വെറുതെ ചെവിയിൽ വെച്ചപ്പോൾ
കാണുന്നവർ എന്നെ നോക്കി ചുമ്മാ വിളിച്ചു .."ഭ്രാന്താ..."




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ