പൊട്ടിച്ചിതറുന്ന താലി ചരട് കണ്ടിട്ടും
കണ്ണീർചാലുകൾ പുഴകൾ തീർത്തിട്ടും
ഒന്നും അറിയാത്ത പോലെ അവിഹിതം ചിരിച്ചു ...
ഇരുളിന്റെ മറപറ്റി പിൻവാതിലിൽ മുട്ടിയും
അന്യന്റ 'മുതലിനെ'സ്വന്തമാക്കിയും
അവിഹിതത്തിൻ വികൃതികൾ കളി തുടരുന്നു ...
അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന മഹത് വാക്യത്തെ
നിന്നെ പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കാം
എന്ന വാക്യത്തെ തെറ്റി വ്യാഖ്യാനിച്ചു
അവിഹിതം തടിതപ്പുന്നു പോലും...
പ്രണയമെന്ന ദിവ്യ വികാരത്തിന്റെ മുഖമൂടിയണിഞ്ഞു
അവിഹിതം ഇന്നും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു ..
---സുധി ഇരുവള്ളൂർ ---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ