2017 നവംബർ 24, വെള്ളിയാഴ്‌ച

അരുതെന്നൂരിയാടിയ ചൊടിയിൽ
നീ തേച്ചത് മധുചഷകമോ അതോ ...
പങ്കിട്ടെടുക്കാൻ ഞാൻ കൊതിച്ചതും
മൂടിവെക്കാൻ നീ ശ്രമിച്ചതും ഇഷ്ടങ്ങൾ ..
നീ മാറിൽ ചേർത്ത പുസ്തകത്താളിൽ
എന്റെ ഇഷ്ടത്തിൻ മയിൽ‌പ്പീലി തുണ്ട്
മാനം കാട്ടാതെ നീ ഒളിപ്പിച്ചിരുന്നില്ലേ ??
മിഴികൾ മൊഴികൾ കൈമാറിയെങ്കിലും
മൗനം പൂണ്ട അധരമന്ന് ചിരി മാത്രം മറന്നില്ലാ ...
നീ പിന്നിട്ട പാതകൾ പിന്തുടർന്നപ്പോൾകണ്ടത്
കരിഞ്ഞ പച്ചപ്പുല്ലിന്റെ ചലനമറ്റ ജഡങ്ങളും,
എന്റെ പ്രണയം പോലെ അവയും കാത്തിരിപ്പാണ്-
നിന്റെ വരവിനായി ..ശാപമോക്ഷം കാത്തു .... 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ