2017 നവംബർ 17, വെള്ളിയാഴ്‌ച

സ്വാമിയേ .....ശരണമയ്യപ്പാ ....
കഴുത്തിൽ മാലയും മുദ്രയും അണിഞ്ഞു കഴിഞ്ഞു. ഇനി വ്രതശുദ്ധിയുടെ നാളുകൾ. മനസ്സിൽ ശരണംവിളിയുടെ ഭക്തിസാന്ദ്രമാകും ശാന്തത. അറിഞ്ഞും അറിയാതെയും ചെയ്ത പാപഭാരം ഇറക്കണം. മോക്ഷവും മുക്തിയും തേടിയുള്ള യാത്ര ജീവിതവഴിയെ പോലെ കല്ലും മുള്ളും നിറഞ്ഞത് തന്നെ. പാപഭാരത്തിൻ ചുമടിന്റെ പ്രതീകമാം ഇരുമുടികെട്ട് തലയിലേന്തി ഇരുളടഞ്ഞ വഴികൾ താണ്ടി മലകയറി ശരണാഘോഷത്താൽ മുഖരിതമായ ആ സന്നിധിയിൽ എത്തി ഭഗവാനെ ഒരു നോക്ക് കണ്ട് നിർവൃതിയടഞ്ഞു മോക്ഷം നേടണം. അവിടെ ഭഗവാനും ഭക്തനും ഒന്നായി തത്വമസി സഫലമായി, നിറഞ്ഞ മനസ്സുമായി മലയിറങ്ങുമ്പോൾ ഇനിയും ആ ദിവ്യ സന്നിധിയിൽ വന്നണയാൻ വരവും അരുളു ശ്രീ ധർമശാസ്താവേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ